Monday 16 July 2012

സമദൂരം,ബഹുകേമം


കുറെ നാളായി മനുലോകം പൂരം കഴിഞ്ഞ അമ്പലപ്പറമ്പ് പോലെ ആയിട്ട്. എന്തെങ്കിലും എഴുതാന്‍ തോന്നുന്നുമില്ല, തോന്നിയാല്‍ തന്നെ സമയവും ഇല്ല. അങ്ങനെ ഇരിക്കുമ്പോഴാണ് പിറവം തിരഞ്ഞെടുപ്പും കോലാഹലങ്ങളും ഒക്കെ വന്നത്. ആ ശെല്‍വണ്ണന്‍ ഒരു കണക്കിന് ജയിച്ചു കേരിയപ്പോ കൊറേ പേര് അതിന്റെ ക്രെഡിറ്റ്‌ എടുക്കാന്‍ വന്നെക്കുന്നു. അല്ല ചങ്ങായീ, സഭയും നാടാരും വെള്ലാപ്പള്ളീം ഒക്കെ പറയുന്നു ഞങ്ങള്‍ കാരണമാണ് ലങ്ങേരു ജയിച്ചതെന്ന്. പിന്നെ ആ ‘സമദൂരം’, അത് നമുക്കങ്ങോട്ടു ശ്ശീ പിടിച്ചിരിക്കുന്നു. എന്താ കളി... നടുവിലങ്ങോട്ടു നിന്ന് കൊടുത്താ മതി, ജയിക്കുന്ന പാര്‍ട്ടിയെ മാമാന്നും വിളിച്ചു ഒക്കത്ത് കേറിയിരുന്നു മുള്ലാം. കുറുപ്പ് ആളൊരു പഹയന്‍ തന്നെ. ഈ ഇക്വേഷന്‍ കണ്ടു പിടിച്ചതിനു തീര്‍ച്ചയായും ഒരു അവാര്‍ഡ്‌ കൊടുക്കണം. അല്ല, ഈ കുറുപ്പ് ആര്‍ക്കാ വോട്ട് ചെയ്തെന്നു അയാള്‍ക്കരിയോ ആവോ.? അയാളുടെ കൂടെയുള്ള ബാക്കിയുല്ലോരും മിക്കവാറും ഇടതന്റെയും വലതന്റെയും പടത്തിന്റെ നടുക്കാകും വോട്ട് കുത്തിയിട്ടുണ്ടാകുക. അപ്പൊ, മിക്കവാറും ‘അസാധു’ എന്നാ സാധനം ആയിട്ടുണ്ടാകും. അപ്പോപ്പിന്നെ ഈ വോട്ടൊക്കെ ആരാ ചെയ്തെ..? പോ സൈമാ , ആര് ചെയ്താലെന്താ, നമുക്ക്  ഈ ‘സമദൂരം’ പിടിച്ചു കളിച്ചാ പോരെ.
എന്തായാലും ‘ആചാര്യന്മാര്‍’ വിവാദം ഉണ്ടാക്കാന്‍ മുടുക്കന്മാരാ. ഈ വിവാദം ഉണ്ടാക്കീട്ട് ഇടയില്‍ക്കൂടി പാലം പണിയണ ടീമാ.. നമ്മട അഞ്ചാം മന്ത്രി പ്രശ്നം തന്നെ കാരണം. ന്യായമായി നോക്കുവാനെങ്കില്‍, ഇത്ര തോനെ എം എല്‍ എ മാര്‍ ഉള്ള പാര്‍ട്ടിക്ക് അവകാശപ്പെട്ടത് തന്നെ ആ ഒരു അഞ്ചാം മന്ത്രി. (പക്ഷെ പച്ച ലഡ്ഡു മാത്രം തിന്നുന്ന പഹയന്മാര്‍ അഞ്ചാം മന്ത്രിക്കു വേണ്ടിയല്ല, മറിച്ചു മഞ്ഞളാംകുഴി അലി എന്നാ വ്യക്തിക്കുവേണ്ടി വാദിച്ചു എന്നതാണ് ശരി. എന്നിട്ടെന്തായി, പഷ്ട്ട് സ്ഥാനോം കിട്ടി, ഒള്ള സീറ്റ്‌ പോകേം ചെയ്തു.) അപ്പോളേക്കും, കുറുപ്പ് സട കുടഞ്ഞെഴുന്നേറ്റു. എന്റ പൊന്നോ, എന്തോകെയായിരുന്നു. ഇപ്പൊ ചുളുവിന് ‘സംഘ’ത്തിനു കൊറേ സ്ഥലോം പട്ടയവും കിട്ടിയപ്പോ ഒര്ടെ പ്രഷര്‍ പോയി. ചുരുക്കുപ്പറഞ്ഞാ, പച്ച കാര്‍ഡ്‌ കാണിച്ചു ആളെ പുരതാക്കീട്ടു, ‘മഞ്ഞ’ കാര്‍ഡ്‌ വെച്ചൊരു ഒന്നൊന്നര കളി.
വെള്ളാപ്പള്ളി സാര്‍, അതിനിടക്ക് രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കാന്‍ പോകുന്നു എന്നൊക്കെ കേട്ടു. സിമന്റിന് വില കൂടിയത് കൊണ്ടാകും അത് ഉണ്ടാക്കന്ടെന്നു വെച്ചെന്ന് കേട്ടു. അതിനിടയില്‍ വേറൊരു വാര്തെം കേട്ട്, പാര്‍ട്ടി ഉണ്ടാക്കിയാലും ‘സമദൂരം’ തന്നെ കൊണ്ട് നടക്കും ന്ന്. പൊന്നു പൊന്നു പൊന്നു ചങ്ങായെ, പിന്നെന്തിനാടോ ഒരു പാര്‍ട്ടി? ഹാ, നമ്മക്കും കൊത്തിപ്പറിക്കാന്‍ കിട്ടിയ ചാന്‍സ്‌ കളയണോ, അല്ലെ?
എന്തായാലും യു ഡി എഫ മാമന്റെ ഒക്കത്തിരുന്ന് കുറുപ്പും പള്ളിയും കൂടി മുള്ളി നാറ്റിക്കും. മാമന് മിണ്ടാന്‍ പറ്റാത്ത അവസ്ഥയും. പിള്ളാര് ഹൈ-ടെക് ആണേ, പണി പാലുംവെള്ളതില്‍ കിട്ടും. മാമാ, എല്ലാം ഓലപ്പാമ്പ് ആണെന്നേ .മാമന് അത് മനസ്സിലാക്കാനുള്ള ‘പുത്തി’ ഇല്ലാണ്ട് പോയി. എന്ത് ചെയ്യാന്‍... അവര് മുള്ളട്ടെ....
അടിക്കുറിപ്പ്: വെള്ളാപ്പള്ളി സാര്‍ പേര് മാറ്റി വെള്ളയമ്പലം എന്നാക്കാന്‍ പോകുന്നു എന്നും കേള്‍ക്കുന്നു.     


0 comments:

Post a Comment